Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanlal

ഞാന്‍ കണ്ട ഏറ്റവും മികച്ച കലാകാരനും ഷെഫും; മോഹൻലാലിനോട് മകൾ

മോഹൻലാലിന്‍റെ ജന്മദിനത്തിൽ മകൾ വിസ്മയ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണ് അച്ഛനെന്നാണ് വിസ്മയ കുറിക്കുന്നത്.

‘അച്ഛാ, ഹാപ്പി ഹാപ്പി ബർത്ത്‌ഡേ. എനിക്കറിയാവുന്നതിൽ ഏറ്റവും കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ വ്യക്തി നിങ്ങളാണ്. മികച്ച കലാകാരനും പാചകക്കാരനും നിങ്ങളാണ്. എല്ലാത്തിനുമുപരിയായി നിങ്ങൾ ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ലവ് യൂ-വിസ്മയ കുറിച്ചു. 

മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തോടെയാണ് വിസ്മയയുടെ ആശംസ. മോഹൻലാല്‍ പാചകം ചെയ്യുന്ന ചിത്രവും വിസ്മയയും പ്രണവും അമ്മ സുചിത്ര മോഹൻലാലും അടങ്ങിയ പഴയ കുടുംബ ചിത്രവും വിസ്മയ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലൂടെ വിസ്മയ മോഹൻലാലും മലയാളസിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്.

Movies

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: എക്കോ മികച്ച ചിത്രം, നടൻ മോഹന്‍ലാല്‍, മികച്ച നടിമാരായി കല്യാണിയും അനശ്വരയും

2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുണ്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര). ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി.

കല്യാണി പ്രിയദര്‍ശന്‍ (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര), അനശ്വര രാജന്‍ (ചിത്രം: രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

അസോസിയേഷന്‍ പ്രസിഡന്‍റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ.മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാക്കളെ നിര്‍ണയിച്ചത്.

ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറിനു സമ്മാനിക്കും.

തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്‍റെ യശസ്സ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

നടനും നിര്‍മ്മാതാവുമായ ടി.ജി.രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവും നിര്‍മ്മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം:ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാണം വേണു കുന്നപ്പള്ളി)

മികച്ച രണ്ടാമത്തെ നടന്‍: പ്രകാശ് വര്‍മ്മ (തുടരും), ദിലീഷ് പോത്തന്‍ (റോന്ത്). മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചല്‍), ശുഭ വയനാട് (ശാന്തി ദ് റിഫ്‌ളക്ഷന്‍ ഓഫ് ട്രൂത്ത്)

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ. മനോജ് ഗോവിന്ദന്‍ (പെരിയോന്‍), സംഗീത് പ്രതാപ് (ഹൃദയപൂര്‍വം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിള്‍ ജോബി (എ പ്രെഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)

മികച്ച ബാലതാരം: ധാര്‍മ്മിക് സുധാകരന്‍ (പച്ചത്തെയ്യം), ദേവനന്ദ ജിബിന്‍(കല്യാണമരം)

മികച്ച കഥ: ജി. ആര്‍. ഇന്ദുഗോപന്‍ (പൊന്മാന്‍)

മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രെഗ്നന്‍റ് വിഡോ).

മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാല്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍), മുരളി നീലാംബരി (വടു)

മികച്ച സംഗീതസംവിധാനം: ജേക്‌സ് ബിജോയ് (നരിവേട്ട, ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)

മികച്ച പിന്നണി ഗായകന്‍: നവനീത് ഉണ്ണികൃഷ്ണന്‍ (ഗാനം: വിടപറയാം ചിത്രം: ഹൃദയപൂര്‍വം)

മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: മിന്നല്‍വള ചിത്രം: നരിവേട്ട) ജെ. ആര്‍. ദിവ്യ നായര്‍ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്)

മികച്ച ഛായാഗ്രാഹകന്‍: മുഹമ്മദ് എ (തന്തപ്പേര്)

മികച്ച ചിത്രസന്നിവേശകന്‍: പ്രവീണ്‍ പ്രഭാകര്‍ (കളങ്കാവല്‍)

മികച്ച ശബ്ദമിശ്രണം: എം.ആര്‍. രാജാകൃഷ്ണന്‍, (എംപുരാന്‍)

മികച്ച കലാസംവിധായകന്‍: സുനില്‍ ലാവണ്യ (ജഗള)

മികച്ച മേക്കപ്പ്മാന്‍: റോണക്‌സ് സേവ്യര്‍ (ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)

മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം)

മികച്ച ജനപ്രിയ ചിത്രം: സര്‍വം മായ (സംവിധാനം: അഖില്‍ സത്യന്‍, നിര്‍മ്മാണം: ഡോ അജയ്യകുമാര്‍, ആര്‍ രാജീവ് മേനോന്‍)

മികച്ച ബാലചിത്രം: ദൈവത്താന്‍കുന്ന് (സംവിധാനം: ജോഷി മാത്യു, നിര്‍മ്മാണം: ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോല്‍, നിര്‍മ്മാണം ബേബി ബാലകൃഷ്ണന്‍)

മികച്ച ദേശീയോദ്ഗ്രഥനചിത്രം : ഖിഡ്കി ഗാവ് (സംവിധാനം:സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാണം: എം.എന്‍.സുരേന്ദ്രന്‍)

മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി)

മികച്ച സോദ്ദ്യേശ്യ ചിത്രം: സമസ്താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം: ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം:അരുണ്‍ ബോസ്, നിര്‍മ്മാണം: സലീം അഹ്‌മ്മദ്), മൂണ്‍വാക്ക് (സംവിധാനം: വിനോദ് എ. കെ, നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്‌നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം :വര്‍ഷ വാസുദേവ്, നിര്‍മ്മാണം: അഭിജിത്ത് ബാബുജി), കരുതല്‍ (നിര്‍മ്മാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).

മികച്ച പരിസ്ഥിതി ചിത്രം: കല്യാണമരം (സംവിധാനം:രാജേഷ് അമനകര, നിര്‍മ്മാണം: സജി കെ, ഏലിയാസ്), ഭൂതലം (സംവിധാനം ; ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിര്‍മ്മാണം: കവിത ശ്രീകാന്ത്)

മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് (സംവിധാനം വി. എസ്. സനോജ്, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂര്‍, നിര്‍മ്മാണം: ഷാജു വാലപ്പന്‍)

മികച്ച ബിബ്‌ളിക്കല്‍ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം ജോഷി ഇല്ലത്ത്, നിര്‍മ്മാണം: ജിജി കര്‍മ്മലേത്ത് (മാത്യു ജോസഫ്)

മികച്ച നവാഗത പ്രതിഭകള്‍:

നടി: റിയ ഷിബു (സര്‍വം മായ), സംവിധാനം : ജിതിന്‍ കെ. ജോസ് (കളങ്കാവല്‍), ശരണ്‍ വേണുഗോപാല്‍ (നാരായണീന്‍റെ മൂന്നാണ്മക്കള്‍), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദന്‍ (നോബഡി), ഷാജു വാലപ്പന്‍ (നിഴല്‍ വ്യാപാരികള്‍) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)

മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിര്‍മ്മാണം: ആകാശ് ഭാസ്‌കരന്‍).

Kerala

ശബരിമല കൊടിമര പുനർനിർമാണം; മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ നടൻമാരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്‍റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

അന്വേഷണത്തിന്‍റെ ഭാഗമായി മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി.

തുടർന്ന് സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻലാൽ മൊഴി നൽകി. സ്വർണം നൽകിയതിനെക്കുറിച്ച് ദിലീപും മൊഴി നൽകി. നേരത്തെ സുരേഷ് ഗോപിയും വിജിലൻസിന് മൊഴി നൽകിയിരുന്നു.

Movies

ലൗലജന്‍റെ സ്വന്തം നൈസി; മോഹൻലാലിന്‍റെ നായികയായി മീര ജാസ്മിൻ

തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ മീര ജാസ്മിൻ നായികയാകുന്നു. മീര ജാസ്മിന്‍റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നു. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ.

നൈസി എന്നാണ് മീരയുടെ കഥാപാത്രത്തിന്‍റെ പേര്. ‘ലൗലജന്‍റെ നൈസി’ എന്ന അടിക്കുറിപ്പോടെയാണ് തരുൺ മൂർത്തിയുടെ പോസ്റ്റ്.

ലേഡീസ് ആൻഡ് ജെന്‍റിൽമാൻ എന്ന സിനിമയിലാണ് മോഹൻലാലിനൊപ്പം മുഴുനീള വേഷത്തിൽ മീര ജാസ്മിൻ ഏറ്റവും ഒടുവിൽ അഭിനയച്ചത്. 13 വർഷങ്ങൾക്കു ശേഷമാണ് പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിച്ചെത്തുന്നത്. ഹൃദയപൂർവം സിനിമയിൽ മോഹൻലാലിനൊപ്പം അതിഥി വേഷത്തിൽ മീര ജാസ്മിൻ എത്തിയിരുന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.

തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്‍റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.

Movies

പത്മഭൂഷണില്‍ മമ്മൂട്ടി, ഫാല്‍ക്കെയില്‍ മോഹന്‍ലാല്‍... പൂത്തുലഞ്ഞ് മലയാള സിനിമ

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നത് മലയാളികളെ സംബന്ധിച്ച് വെറും രണ്ടു പേരുകളല്ല, അഭിമാനമാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി കരുത്തായി നിലകൊള്ളുന്ന, മലയാള സിനിമയുടെ പൂമുഖത്തെ രണ്ടു നെടുംതൂണുകള്‍. ഈ വര്‍ഷം ആരംഭിച്ചത് തന്നെ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാര പെരുമയിലാണ്.

തന്നിലെ നടനെ എന്നും തുടച്ചു മിനുക്കുന്ന മെഗാസ്റ്റാറിന് കഴിഞ്ഞ നാളുകളില്‍ പുരസ്‌കാരങ്ങളുടെ പെരുമഴ ആയിരുന്നു. കൊടുമണ്‍ പോറ്റി ആയുള്ള പകര്‍ന്നാട്ടത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേ വേളയിലാണ് പത്മ പുരസ്‌കാരവും നടനെ തേടിയെത്തുന്നത്.

മമ്മൂട്ടിക്ക് പത്മ പുരസ്‌കാരത്തിനുള്ള പൂര്‍ണ യോഗ്യതയുണ്ടായിട്ടും കേന്ദ്രം തഴയുന്നതിനെതിരെ വിവാദം പുകയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഉയര്‍ന്ന അവാര്‍ഡുകള്‍ക്ക് മമ്മൂട്ടിയെ പിന്തുണയ്ക്കാത്തതിലെ അജണ്ടയെ കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഒടുവില്‍ മലയാളത്തിന്റെ മമ്മൂക്കയ്ക്കും പത്മഭൂഷണ്‍ ലഭിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് മമ്മൂട്ടിയെ തേടി പത്മഭൂഷണ്‍ എത്തിയത്. 1998ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Movies

മോഹൻലാലിനൊപ്പം മേപ്പടിയാൻ സംവിധായകൻ; നിർമാണം ഗോകുലം ഗോപാലൻ  

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഷ്ണു മോഹൻ ആണ് നിർവഹിക്കുന്നത്.

മേപ്പടിയാൻ എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ. 

വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സഹനിർമാതാക്കൾ ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്.

വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക.

ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. 

സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, ജയറാം - കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന ആശകൾ ആയിരം, ജയസൂര്യ നായകനായ കത്തനാർ, നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്‍റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്.

Kerala

സംസ്ഥാന സ്കൂൾ കലോത്സവം; ഷെഡ്യൂൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന കലോത്സവത്തിന്‍റെ ഷെഡ്യൂൾ മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.രാജനും ചേർന്ന് പ്രകാശനം ചെയ്തു.

ജനുവരി 14 ന് രാവിലെ പത്തിന് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. 18 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക.

സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സിഎംഎസ് എച്ച്എസ്എസിൽ നടത്തും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.

ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.

 

Movies

മോഹൻലാൽ തന്ന ആ സമ്മാനം ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്: വിജയ് സേതുപതി

മോഹൻലാലിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് വ്യക്തമാക്കി നടൻ വിജയ് സേതുപതി. മോഹൻലാൽ ഒപ്പിട്ടു തന്ന ഓട്ടോഗ്രാഫ് തന്‍റെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞു.

ജിയോ ഹോട്ട്സ്റ്റാറിന്‍റെ സൗത്ത് അൺബൗണ്ട് വേദിയിൽ വച്ചാണ് വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ഒപ്പമുണ്ടായിരുന്നു. 

‘ഇത്രയും വലിയ രണ്ട് മനുഷ്യരോടൊപ്പം നിൽക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ മോഹൻലാലിന്‍റെ വലിയ ഫാനാണ്. അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെനിക്ക്. അദ്ദേഹത്തിന്‍റെ ഓട്ടോഗ്രാഫ് വാങ്ങി എന്‍റെ ഓഫിസിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്.’ വിജയ് സേതുപതി പറഞ്ഞു.

ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഏറ്റവും അർഹനായ വ്യക്തിക്കാണ് ഫാൽക്കെ പുരസ്കാരം ലഭിച്ചതെന്ന് നാഗാർജുന പറഞ്ഞു. അഭിനയത്തിന്‍റെ കാര്യത്തിൽ മോഹന്‍ലാലിന് എന്തും ചെയ്യാൻ സാധിക്കുമെന്നും അത് കണ്ട് കൈയടിക്കാനേ നമുക്ക് കഴിയൂ എന്നും നാഗാർജുന പറഞ്ഞു. 

Movies

ഹിറ്റുകൾ തുടരും; മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി

ബ്ലോക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം വീണ്ടും ഒന്നിക്കാൻ മോഹൻലാലും തരുൺ മൂർത്തിയും. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹന്‍ലാൽ ചിത്രവും ഇതാണ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്.ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

എന്നാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷനിൽ മോഹൻലാൽ ചിത്രത്തിന് സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോ. ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു.

തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയുടെ ചീഫ് അസോ. ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനാണ് ഓസ്റ്റിൻ.

എന്നാൽ ആ സിനിമ അല്ല ഇതെന്നും തരുൺ ചിത്രം മറ്റൊരു കഥയാണെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

 

Movies

റിക്കാർഡുകൾ തീർക്കാൻ വീണ്ടും ദൃശ്യം; ഷൂട്ടിംഗ് പൂർത്തിയാകും മുൻപേ 350 കോടി ക്ലബിൽ

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 സിനിമ 350 കോടി ക്ലബിൽ കയറിയെന്നു വെളിപ്പെടുത്തൽ. നിർമാതാവ് എം. രഞ്ജിത്താണ് ഈ സന്തോഷം പങ്കുവച്ചത്. ഈ പ്രി ബിസിനസ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റിക്കാർഡും ദൃശ്യം 3 നേടിക്കഴിഞ്ഞു.

കൊച്ചിയിൽ നടന്ന ഒരു പരിപാടിയിലാണ് നിർമാതാവ് എം.രഞ്ജിത്ത് ഇത് വെളിപ്പെടുത്തിയത്.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. വാസ്തവത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടി ആകെ തുക ഷൂട്ടിംഗ് പൂർത്തിയാക്കും മുൻപെ ദൃശ്യം 3 നേടിക്കഴിഞ്ഞു.

ഒരു ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ആകെ കലക്‌ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയർ ലഭിക്കുക.

ദൃശ്യം 3 യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സ്വപ്നതുല്യമായ ഈ മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേര്‍ന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്.

മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു.

Movies

കൂടുതൽ തിളക്കത്തിൽ, ദൃശ്യമികവിൽ സമ്മർ ഇൻ ബത്‌ലഹേം; ട്രെയിലർ

പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്‍റെ ബത്‌ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്‌ലഹേം ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ട്രെയിലർ എത്തി.

രഞ്ജിത്തിന്‍റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.

കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്.

സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്‍റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്‌ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Movies

ജോർജുകുട്ടിയുടെ കഥ ഇതോടെ തീരുമോ? ജീത്തു വെളിപ്പെടുത്തുന്നു

മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.

ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്‍റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്‍റെ സംഭാഷണങ്ങള്‍-

ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...‍?

ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.

ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.

 

Kerala

അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം: മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവർക്ക് തുറന്ന കത്തുമായി ആശാ പ്രവർത്തകർ

 

 

തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്നു താരങ്ങളെയും സർക്കാർ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്.

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.

ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്‍റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.

National

ലെഫ്റ്റനന്‍റ് കേണലിന് ബിഗ് സല്യൂട്ട്; മോഹൻലാലിന് കരസേനയുടെ ആദരം

ന്യൂഡൽഹി: പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് കരസേനയുടെ ആദരം. ആദരിക്കലിന്‍റെ ഭാഗമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് മെഡൽ സമ്മാനിച്ചു.

ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്. സൈന്യത്തിന്‍റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

2009 ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്‍ററി ബറ്റാലിയൻ ടിഎമദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.

Movies

ഇത് തീ പാറും, ആക്ഷനും മാസുമായി മമ്മൂട്ടിയും മോഹൻലാലും; പാട്രിയറ്റ് ടീസർ

ആരാധകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റിന്‍റെ ടീസർ റിലീസായി. തീ പാറുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളും മാസ് ഡയലോഗുകളുമായി സമ്പന്നമാണ് ടീസർ.

മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും പ്രകടനത്തിനൊപ്പം കിടപിടക്കുന്ന അഭിനയവുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

Kerala

ആറു മാസത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലേക്ക്; ഒപ്പം മോഹൻലാൽ

കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന്‍ മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്‍റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്‍റെയും ബലത്തില്‍ അതിജീവിച്ചു.

മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും.'- ഇതാണ് ആന്‍റോ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്‍റോ ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

മഹേഷ് നാരായണന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധിയെടുത്ത് ചികിത്സയ്ക്കു പോയത്. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.

Movies

മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സർക്കാർ; ആദരവ് ശനിയാഴ്ച, പങ്കെടുക്കുന്നത് പ്രമുഖർ

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ശനിയാഴ്ച തിരുവനന്തപുരത്ത് മോഹൻലാലിനെ സർക്കാർ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

മോഹൻലാലിന്‍റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻവാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

സെപ്റ്റംബർ 23നാണ് മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന്‍റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്കാരം ലഭിച്ച മലയാളി ആണ് മോഹൻലാൽ.

Movies

അച്ഛനെ ഓർത്ത് എന്നും അഭിമാനം; വിസ്മയ മോഹൻലാൽ

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി മകൾ വിസ്മയ. ‘അഭിനന്ദനങ്ങൾ അച്ഛാ... അതുല്യനായ ഒരു കലാകാരൻ എന്ന നിലയിലും അതുല്യനായ മനുഷ്യൻ എന്ന നിലയിലും അച്ഛനെ ഓർത്ത് എന്നും അഭിമാനം,’ വിസ്മയ മോഹൻലാൽ കുറിച്ചു. മോഹൻലാലിന്‍റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ കോളാഷിനൊപ്പമായിരുന്നു വിസ്മയുടെ അഭിനന്ദന പോസ്റ്റ്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മോഹൻലാലിനെ തേടി ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്.

ഫിലിപ്പീൻസ് യാത്ര കഴിഞ്ഞ് ചെന്നൈയിൽ എത്തിയ താരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെറ്റിൽ ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിലായിരുന്നു.

അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഡൽഹിയിൽ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും.

Kerala

രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ ആരോഗ്യവും ശക്തിയും ലഭിക്കട്ടെ: പ്രധാനമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ

തിരുവനന്തപുരം: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ'- മോഹൻലാൽ ആശംസിക്കുന്നു.

Latest News

Corehub Up